കർശന വ്യവസ്ഥകൾ മാനസിക സംഘർഷം കൂട്ടുന്നു; നിയമ വിദ്യാർഥികൾക്ക് ഹാജർ നിർബന്ധമാക്കരുതെന്ന് ഹൈക്കോടതി.

ന്യൂഡൽഹി ∙ മിനിമം ഹാജർ ഇല്ലെന്ന കാരണത്താൽ നിയമവിദ്യാർഥികളെ പരീക്ഷ എഴുതുന്നതിൽനിന്നു വിലക്കരുതെന്നു ഡൽഹി ഹൈക്കോടതി വിധിച്ചു. വിദ്യാഭ്യാസരംഗത്ത്, പ്രത്യേകിച്ച് നിയമ പഠനരംഗത്തു ഹാജർ മാനദണ്ഡങ്ങൾ കർശനമാക്കരുതെന്നു വ്യക്തമാക്കിയ കോടതി കർശന വ്യവസ്ഥകൾ മാനസിക സംഘർഷം വർധിപ്പിക്കുമെന്നും ആത്മഹത്യയിലേക്കു നയിക്കുമെന്നും നിരീക്ഷിച്ചു.

2016 ൽ അമിറ്റി സർവകലാശാലയിലെ നിയമവിദ്യാർഥി സുശാന്ത് രോഹില്ല ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജിയിലാണു ജസ്റ്റിസുമാരായ പ്രതിഭാ എം.സിങ്, അമിത് മിശ്ര എന്നിവർ ഉത്തരവിട്ടത്. സെമസ്റ്ററിന്റെ അവസാനത്തിൽ നിശ്ചിത ഹാജർ നേടിയിട്ടില്ലെങ്കിലും പരീക്ഷ എഴുതാൻ അനുവദിക്കണം. അതേസമയം, സെമസ്റ്ററിന്റെ അന്തിമഫലത്തിൽ നിന്നു പരമാവധി 5% മാർക്ക് കുറയ്ക്കാം. സിജിപിഎ രീതിയിലാണു മാർക്ക് കണക്കാക്കുന്നതെങ്കിൽ 0.33% കുറയ്ക്കാം. ഹാജരിന്റെ പേരിൽ മാത്രം സ്ഥാനക്കയറ്റം തടയരുത്. അമിറ്റി ലോ സ്കൂളിലെ വിദ്യാർഥിയായിരുന്ന സുശാന്ത് 2016 ഓഗസ്റ്റിലാണു ജീവനൊടുക്കിയത്.


   
(ഇവിടെ പോസ്റ്റു ചെയ്യപ്പെടുന്ന അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം പോസ്റ്റു ചെയ്ത വ്യക്തിയിലായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.)

Name:

Mobile:

E-Mail:

Message:

(Press Ctrl+g to toggle between English and MALAYALAM)




Find us on Facebook
Copyright © FOOTSTEPS 2018. All rights are reserved.
0001398552